VENUE:GVHSS MOOLAMATTOM DATE:28/12/2018
സഹവാസക്യാമ്പ് വിവിധ പ്രവർത്തനങ്ങളിലൂടെ
ഈ വര്‍ഷത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദ്വിദിന പഠന സഹവാസ ക്യാമ്പ് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. 2018 ഡിസംബര്‍ 28,29 (വെള്ളി, ശനി) ദിവസങ്ങളില്‍ മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഒന്നാം ദിവസം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുനിത സി.വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടുക്കി എം.എല്‍.എ ശ്രീ റോഷി അഗസ്റ്റിന്‍ ഉദിഘാടനം നിര്‍വ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടോമി കുന്നേല്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള യാത്രാപ്പടി വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. ജോര്‍ജ് ഇഗ്നേഷ്യസ് ക്യാമ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഉഷാ ഗോപിനാഥ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീകലാ ഗോപി, പി.റ്റി.എ പ്രസിഡന്‍റ് പി. മോഹനന്‍, ജിമ്മി മറ്റത്തിപ്പാറ, മോളി പി.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബി.ആര്‍.സി ട്രെയിനര്‍ ഇ.എം കരീം സ്വാഗതവും, റിസോഴ്സ് അധ്യാപകന്‍ അഗസ്റ്റിന്‍ ജോസ് നന്ദിയും പറഞ്ഞു.
10.45 മുതല്‍ കൊട്ടും പാട്ടും എന്ന കോര്‍ണര്‍ പ്രവര്‍ത്തനമാണ് നടന്നത്. മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സെഷന്‍ 1 മണിവരെ നീണ്ടു. സഹവാസ ക്യാമ്പ് ഗാനവും, നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആര്‍.പി ചന്ദ്രന്‍ സാര്‍ സെഷന്‍ ഗംഭീരമാക്കി. കൂടെ പ്പാടുവാന്‍ മോളി ടീച്ചറും റിസോഴ്സ് ടീച്ചേഴ്സും ഏതാനും രക്ഷിതാക്കളും ചേര്‍ന്നപ്പോള്‍ കുട്ടികളും കൂടെ ചേര്‍ന്നു. ശരിക്കും ഒരു ഉത്സവാന്തരീക്ഷം കൈവന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം 3 കോര്‍ണറുകളിലായി പ്രവര്‍ത്തനങ്ങള്‍ നടന്നു. കുട്ടികളെ 3 ഗ്രൂപ്പാക്കി തിരിച്ചതിനു ശേഷം ഓരോ ഗ്രൂപ്പും മാറി മാറി ഓരോ കോര്‍ണര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
കളി പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന കോര്‍ണറില്‍ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പേപ്പറുകളും പാഴ്വസ്തുക്കളുമുപയോഗിച്ച് വിവിധതരം പൂക്കള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സഹായം ഈ കോര്‍ണര്‍ മികച്ചതാകുവാന്‍ കാരണമായി.
നാടന്‍ കളികള്‍ ഓര്‍മ്മപ്പെടുത്തുന്ന കോര്‍ണറില്‍ പഴയകാല കളികള്‍ കുട്ടികള്‍ പരിചയപ്പെട്ടു. സാമ്പത്തിക ചിലവില്ലാത്ത കളിപ്പാട്ടങ്ങള്‍ കല്ല്, മണ്ണ്, കമ്പ്, ഉപയോഗ്യശൂന്യമായ ടയര്‍ എന്നിവ ഉപയോഗിച്ച് കളിച്ച് പഠിച്ചു. പുതിയ തലമുറയെ സംബന്ധിച്ച് ഈ കളികള്‍ അവര്‍ക്ക് പുതിയൊരനുഭവം നല്‍കുന്നതായിരുന്നു.
രുചിമേളം എന്ന കോര്‍ണര്‍ കൂട്ടത്തിലെ രാജകുമാരിയായിരുന്നു. വിവിധതരം ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കിയിരുന്നു. അവയുടെ പാചകം കുട്ടികളെ പരിചയപ്പെടുത്തി. കൃതൃമ വസ്തുക്കള്‍ ചേര്‍ക്കാത്തതും, സിറപ്പ്, ഒരുപാട് നാടന്‍ വിഭവങ്ങള്‍ എല്ലാം കൊണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയൊരു അനുഭവമായി. ആര്‍.പിമാരുടെ കിച്ചന്‍ ഡാന്‍സും മികച്ചതായി.
5 മണിവരെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുട്ടികള്‍ കളിമുറ്റം പ്രയോജനപ്പെടുത്തി. സന്ധ്യക്കുശേഷം കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാം, ഫയര്‍ ഡാന്‍സ് . എല്ലാത്തിനും ശേഷം അത്താഴത്തിന് എല്ലാവരും ചപ്പാത്തിയും ചിക്കനും കഴിച്ചു. 11 മണിയോടെയാണ് കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങിയത്. വീട് വിട്ട് കൂട്ടുകാരോടൊപ്പം ചേര്‍ന്നതിന്‍റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
പ്രഭാത കൃത്യങ്ങള്‍ക്കുശേഷം യോഗ പരിശീലനത്തിലൂടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തീയറ്റര്‍ സാധ്യതകള്‍ പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള സെഷനായിരുന്നു. തുടര്‍ന്ന് നാടന്‍പാട്ടുകള്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു. ഉച്ഛയ്ക്ക് ബിരിയാണി എല്ലാവരും ആസ്വദിച്ച് കഴിച്ചതിന് ശേഷമാണ് മുത്തശ്ശി എത്തിയത്.
ആരവങ്ങളോടെയാണ് കൂട്ടുകാര്‍ മുത്തശ്ശിയെ വരവേറ്റത്. കഥ പറഞ്ഞും പാട്ടുപാടിയും മുത്തശ്ശി കുട്ടികളെ കയ്യിലെടുത്തു. 3 മണിക്കു നടന്ന സമാപന സെഷനില്‍ കുട്ടികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങള്‍ പങ്ക് വച്ചു. ജീവിതത്തില്‍ ആദ്യമായാണ് എന്‍റെ കുട്ടി ഇത്ര സന്തോഷിച്ചു കാണുന്നതെന്ന് ഒരു രക്ഷിതാവ് കണ്ണീര് തുടച്ച് കൊണ്ട് പറയുന്നുണ്ടായിരുന്നു. ഭക്ഷണത്തേക്കുറിച്ചും മറ്റ് സൗകര്യങ്ങളേകുറിച്ചും എല്ലാവരും വാചാലരായി. ഇനിയും ഇത്തരം ക്യാമ്പുകള്‍ ആവശ്യമാണെന്നും അതില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്നും കുട്ടികള്‍ പറഞ്ഞു. രക്ഷിതാക്കളുടെ മുഴുനീള പങ്കാളിത്തം ആദ്യത്തെ അനുഭവമായി. തണല്‍കൂട്ടം പിരിഞ്ഞു പോകുന്നതിന്‍ കുട്ടികള്‍ക്ക് വൈമനസ്യമായിരുന്നു.
40 കുട്ടികളും അവരുടെ രക്ഷിതാക്കളും 20 ഓളം വരുന്ന ബി.ആര്‍.സി സ്റ്റാഫും പങ്കെടുത്ത തണല്‍ക്കൂട്ടം എല്ലാവര്‍ക്കും ഒരനുഭവമായിരുന്നു.
സഹവാസക്യാമ്പ് വിവിധ പ്രവർത്തനങ്ങളിലൂടെ
ഈ വര്‍ഷത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദ്വിദിന പഠന സഹവാസ ക്യാമ്പ് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. 2018 ഡിസംബര്‍ 28,29 (വെള്ളി, ശനി) ദിവസങ്ങളില്‍ മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഒന്നാം ദിവസം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുനിത സി.വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടുക്കി എം.എല്‍.എ ശ്രീ റോഷി അഗസ്റ്റിന്‍ ഉദിഘാടനം നിര്‍വ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടോമി കുന്നേല്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള യാത്രാപ്പടി വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. ജോര്‍ജ് ഇഗ്നേഷ്യസ് ക്യാമ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഉഷാ ഗോപിനാഥ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീകലാ ഗോപി, പി.റ്റി.എ പ്രസിഡന്‍റ് പി. മോഹനന്‍, ജിമ്മി മറ്റത്തിപ്പാറ, മോളി പി.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബി.ആര്‍.സി ട്രെയിനര്‍ ഇ.എം കരീം സ്വാഗതവും, റിസോഴ്സ് അധ്യാപകന്‍ അഗസ്റ്റിന്‍ ജോസ് നന്ദിയും പറഞ്ഞു.
10.45 മുതല്‍ കൊട്ടും പാട്ടും എന്ന കോര്‍ണര്‍ പ്രവര്‍ത്തനമാണ് നടന്നത്. മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സെഷന്‍ 1 മണിവരെ നീണ്ടു. സഹവാസ ക്യാമ്പ് ഗാനവും, നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആര്‍.പി ചന്ദ്രന്‍ സാര്‍ സെഷന്‍ ഗംഭീരമാക്കി. കൂടെ പ്പാടുവാന്‍ മോളി ടീച്ചറും റിസോഴ്സ് ടീച്ചേഴ്സും ഏതാനും രക്ഷിതാക്കളും ചേര്‍ന്നപ്പോള്‍ കുട്ടികളും കൂടെ ചേര്‍ന്നു. ശരിക്കും ഒരു ഉത്സവാന്തരീക്ഷം കൈവന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം 3 കോര്‍ണറുകളിലായി പ്രവര്‍ത്തനങ്ങള്‍ നടന്നു. കുട്ടികളെ 3 ഗ്രൂപ്പാക്കി തിരിച്ചതിനു ശേഷം ഓരോ ഗ്രൂപ്പും മാറി മാറി ഓരോ കോര്‍ണര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
കളി പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന കോര്‍ണറില്‍ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പേപ്പറുകളും പാഴ്വസ്തുക്കളുമുപയോഗിച്ച് വിവിധതരം പൂക്കള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സഹായം ഈ കോര്‍ണര്‍ മികച്ചതാകുവാന്‍ കാരണമായി.
നാടന്‍ കളികള്‍ ഓര്‍മ്മപ്പെടുത്തുന്ന കോര്‍ണറില്‍ പഴയകാല കളികള്‍ കുട്ടികള്‍ പരിചയപ്പെട്ടു. സാമ്പത്തിക ചിലവില്ലാത്ത കളിപ്പാട്ടങ്ങള്‍ കല്ല്, മണ്ണ്, കമ്പ്, ഉപയോഗ്യശൂന്യമായ ടയര്‍ എന്നിവ ഉപയോഗിച്ച് കളിച്ച് പഠിച്ചു. പുതിയ തലമുറയെ സംബന്ധിച്ച് ഈ കളികള്‍ അവര്‍ക്ക് പുതിയൊരനുഭവം നല്‍കുന്നതായിരുന്നു.
രുചിമേളം എന്ന കോര്‍ണര്‍ കൂട്ടത്തിലെ രാജകുമാരിയായിരുന്നു. വിവിധതരം ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കിയിരുന്നു. അവയുടെ പാചകം കുട്ടികളെ പരിചയപ്പെടുത്തി. കൃതൃമ വസ്തുക്കള്‍ ചേര്‍ക്കാത്തതും, സിറപ്പ്, ഒരുപാട് നാടന്‍ വിഭവങ്ങള്‍ എല്ലാം കൊണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയൊരു അനുഭവമായി. ആര്‍.പിമാരുടെ കിച്ചന്‍ ഡാന്‍സും മികച്ചതായി.
5 മണിവരെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുട്ടികള്‍ കളിമുറ്റം പ്രയോജനപ്പെടുത്തി. സന്ധ്യക്കുശേഷം കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാം, ഫയര്‍ ഡാന്‍സ് . എല്ലാത്തിനും ശേഷം അത്താഴത്തിന് എല്ലാവരും ചപ്പാത്തിയും ചിക്കനും കഴിച്ചു. 11 മണിയോടെയാണ് കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങിയത്. വീട് വിട്ട് കൂട്ടുകാരോടൊപ്പം ചേര്‍ന്നതിന്‍റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
പ്രഭാത കൃത്യങ്ങള്‍ക്കുശേഷം യോഗ പരിശീലനത്തിലൂടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തീയറ്റര്‍ സാധ്യതകള്‍ പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള സെഷനായിരുന്നു. തുടര്‍ന്ന് നാടന്‍പാട്ടുകള്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു. ഉച്ഛയ്ക്ക് ബിരിയാണി എല്ലാവരും ആസ്വദിച്ച് കഴിച്ചതിന് ശേഷമാണ് മുത്തശ്ശി എത്തിയത്.
ആരവങ്ങളോടെയാണ് കൂട്ടുകാര്‍ മുത്തശ്ശിയെ വരവേറ്റത്. കഥ പറഞ്ഞും പാട്ടുപാടിയും മുത്തശ്ശി കുട്ടികളെ കയ്യിലെടുത്തു. 3 മണിക്കു നടന്ന സമാപന സെഷനില്‍ കുട്ടികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങള്‍ പങ്ക് വച്ചു. ജീവിതത്തില്‍ ആദ്യമായാണ് എന്‍റെ കുട്ടി ഇത്ര സന്തോഷിച്ചു കാണുന്നതെന്ന് ഒരു രക്ഷിതാവ് കണ്ണീര് തുടച്ച് കൊണ്ട് പറയുന്നുണ്ടായിരുന്നു. ഭക്ഷണത്തേക്കുറിച്ചും മറ്റ് സൗകര്യങ്ങളേകുറിച്ചും എല്ലാവരും വാചാലരായി. ഇനിയും ഇത്തരം ക്യാമ്പുകള്‍ ആവശ്യമാണെന്നും അതില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്നും കുട്ടികള്‍ പറഞ്ഞു. രക്ഷിതാക്കളുടെ മുഴുനീള പങ്കാളിത്തം ആദ്യത്തെ അനുഭവമായി. തണല്‍കൂട്ടം പിരിഞ്ഞു പോകുന്നതിന്‍ കുട്ടികള്‍ക്ക് വൈമനസ്യമായിരുന്നു.
40 കുട്ടികളും അവരുടെ രക്ഷിതാക്കളും 20 ഓളം വരുന്ന ബി.ആര്‍.സി സ്റ്റാഫും പങ്കെടുത്ത തണല്‍ക്കൂട്ടം എല്ലാവര്‍ക്കും ഒരനുഭവമായിരുന്നു.
No comments:
Post a Comment